മനസ്സ് സ്നേഹിച്ചതും ആഗ്രഹിച്ചതും ജീവിച്ചതും ഒരേയൊരു ആളിലാണ്, എത്ര മാറാൻ..

അന്നും ഇന്നും ഇനി എന്നും
(രചന: അനു സാദ്)

പത്തരക്കുള്ള വണ്ടി ചൂളം വിളിച്ചെത്തിയതും അയാൾ പ്ലാറ്റഫോംൽ നിന്നും ഇറങ്ങി നടന്നു. ഏറ്റവും ഒടുവിലായി കയറി തന്റെ സ്ഥിരം സ്ഥലത്തു പോയി സ്ഥാനം പിടിച്ചു.

പരിചിതമായ കാഴ്ചകൾ., ആളുകൾ യാതൊരു പുതുമയുമില്ലാതെ വര്ഷങ്ങളായി തുടരുന്ന യാത്ര വീടും ജോലി സ്ഥലും മാത്രമായി തന്റെ ലോകം രണ്ടിടത്തു ചുരുങ്ങി പോയി.

മറ്റൊന്നിനോടുമി്ല്ലാത്ത ഒരിഷ്ടം ഇന്ന് ഈ ഇരിപ്പിടത്തിനോട് മാത്രം.. പത്തു പന്ത്രണ്ടു മണിക്കൂർ എന്റെ സ്വപ്നങ്ങളെ പൊടി തട്ടി എടുക്കുന്നോണ്ടാവാം!..

വണ്ടി എടുക്കാൻ നേരം ഒരു പെൺകുട്ടി ചാടിക്കേറി എന്റെ മുന്നിലത്തെ സീറ്റിൽ വന്നിരുന്നു. കൗമാരത്തിന്റെ ചുറുചുറുക്ക് കണ്ടാലറിയാം നല്ല അസ്സലൊരു കാന്താരി.

അവളുടെ മുഖത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ഞാൻ എവിടെയോ കണ്ടുമറന്ന പലതും മിന്നിമറയുന്നുണ്ട്..
ഞാൻ തിരഞ്ഞു നടന്നതെന്തൊക്കെയോ എന്നെ തേടിയെത്തിയ പോലെ.. ഞാനറിയാതെ അവളെ നോക്കിയിരുന്നു പോയി.

കുറച് കഴിഞ്ഞപ്പോൾ അവളൊരു ബുക്കെടുത്തു വായിക്കാൻ തുടങ്ങി. ഒരു കൗതുകം തോന്നി വെറുതെ ഒരാഗ്രഹമ് അതൊന്നു വായിക്കാൻ മടിച്ചു മടിച്ചു അവസാനം ചോദിചു

“മോളെ എനിക്കതൊന്നു വായിക്കാൻ തരുവൊ?”

“ഓഹ് ഷുവർ അതിനെന്താ തരാലോ”

ഞാനത് പതിയെ തുറന്നു നോക്കി. ആമുഖം തന്നെ അടിവരയിട്ടത് നഷ്ടപ്രണയമായിരുന്നു“ഓഹ് ഇതായിരുന്നോ?! ഓരോരുത്തർ ഇവിടെ ജീവിതം തന്നെ തീറെഴുതി കൊടുത്തതാണ്!”

മനസ്സ് പിന്തി്രിഞുവെങ്കിലും എന്നെ ആ ബുക്ക്‌ പിന്നെയും പിടിച്ചിരുത്തുംപോലെ.. ഞാൻ വെറുത ഒന്ന് കണ്ണോടിച്ചു.

“എന്നിലെ ഞാൻ നീയായി മാറിയ നമ്മുടെ പ്രണയം.. കൈവിട്ടു കളയാൻ ഒരിക്കൽപോലും മനസ്സ് വരാഞ്ഞിട്ടും വിധിയാലെ എനിക്ക് നഷ്ടപ്പെട്ട നിന്റെ ഓർമ്മക്!..

“”നാല് വർഷത്തെ പ്രണയം അരങ്ങൊഴിഞ്ഞപ്പോൾ എനിക്ക് ബാക്കിവെച്ചത് ഒരിക്കലും എന്നെ വിട്ടകലാത്ത നിന്റെ ഒരുപിടി നീറുന്ന ഓര്മകളായിരുന്നു!..

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം., എന്റെ പ്ലസ് ടു പഠന കാലം..
അത് പക്ഷെ എന്നെ കൊണ്ടെത്തിച്ചത് ഒത്തിരി നഷ്ടങ്ങളിലും ഒരുനാളും തിരിച്ചു കയറാനാവാത്ത തീരാ വേദനയിലും അതിലേറെ നിന്നിലുമായിരുന്നു!..

കുറേ നാളെന്റെ കൺവെട്ടത്തു നിന്നും പിന്നെ പതിയെ പതിയെ എന്നോട് കൂട്ട് കൂടുമ്പഴും എന്നെ ദേഷ്യം പിടിപ്പിക്കുമ്പോഴും കളിയാക്കുമ്പോഴും നിന്റെ മനസ്സിൽ കണ്ടന്ന് തൊട്ടു.,
ഞാൻ ഇടം നേടിയത് ഞാനറിഞ്ഞിരുന്നില്ല.

പിന്നെ പലരിൽ നിന്നുമായി ഞാനത് കേട്ടറിഞ്ഞപഴും ഒരുനാൾ നീ തന്നെയത് തുറന്നു പറഞ്ഞപ്പോഴും കളിയായല്ലാതെ ഞാനതിനെ കണ്ടിരുന്നില്ല.

പക്ഷെ പിന്നീടുള്ള നിന്റെ ഓരോ നോക്കിലും വാക്കിലും ചിരിയിലും എന്നോടടുതു വരുമ്പോഴുള്ള നിന്റെ ഓരോ ചുവടിലും കാണാതിരിക്കുമ്പോൾ എന്നെ തേടുന്ന നിന്റെ മിഴിയിലും മുഖത്തിലും എല്ലാം

ഞാനെത്രമാത്രം നിന്റെയുള്ളിൽ കുടിയിരുന്നിട്ടുണ്ടെന്ന് ഞാൻ തിരിചറിയുവാരുന്നു… ഓരോ സെക്കന്റ് മ് നിന്റെ റൂഹിൽ വരിഞ്ഞു മുറുകുവായിരുന്നെന്ന് നീ പറയും പോലെ..

ഒരുപക്ഷെ നിന്നെ പിരിയേണ്ടി വന്നാൽ ആ വേദന താങ്ങാനാവാത്തോണ്ടും ഒരു അപമാനം ആദ്യമേ ഞങ്ങൾടെ കുടുംബത്തിൽ വന്നു ചേര്ന്നോണ്ടും

ഞാനായിട് ഒന്നിനും അവസരം കൊടുകില്ലെന്ന് തീരുമാനിച് പരമാവധി ഒഴിഞ്ഞുമാറിയ ഞാൻ പക്ഷേ പതറിപ്പോയത് നിന്റെ മുന്നിലായിരുന്നു..

ഓരോ തവണ നിന്നോട് അകലാൻ നോക്കുമ്പഴും കൂടുതൽ ആഴത്തിൽ നീ
എന്നിലേക്ക് വേരിറങ്ങുവായിരുന്നു..

ഞാൻ പിണങ്ങുമ്പഴും ദേഷ്യപ്പെടുമ്പഴും മറ്റു ആണ്കുട്ടികളോട് സംസാരിക്കുമ്പോ പോലും നിന്നിൽ തെളിയുന്ന ദേഷ്യം വീണ്ടും വീണ്ടും കാണാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു…

നിന്നെ പോലെ മറ്റ് പലരും എന്നെ സ്നേഹിക്കുന്നുണ്ടെന്ന റിഞ്ഞിട്ടും എന്ത് പ്രശ്നത്തിലും എന്റെ കൂടെ നിന്നും എനിക്ക് വേണ്ടതെല്ലാം ചെയ്‌തും പലതും ഉപേക്ഷിച്ചും നീയെന്നെ സ്നേഹിച്ചപ്പോൾ നിന്റെ ഹൃദയത്തിലല്ലാതെ മറ്റെവിടെയും ഞാൻ ജീവി്കില്ലെന്ന് തീ്ർചപ്പെടുത്തിയിരുന്നു…

എങ്കിലും തുറന്ന് പറയാൻ ഞാൻ നന്നേ ഭയപ്പെട്ടു. ഇഷ്ടമാണോയെന്ന് ഒരു നൂറാവർത്തി നീ ചോദികുമ്പഴും നീയില്ലാതെ എനിക്ക് പറ്റില്ല ഫസീ എന്ന് നിത്യം ആവർത്തിക്കുമ്പഴും

മനസ്സ് പകുക്കാൻ കഴിയാതെ അകമിൽ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത്‌ നിന്നോടൊപ്പം മാത്രമാവണെ എന്ന പ്രാർത്ഥനയിൽ നിമിഷങ്ങൾ ഞാൻ മുഴുകുവായിരുന്നു…

ഒരു വേള ഒന്നും പറയാതെ തന്നെ നീയെന്നെ അറിയുന്നുണ്ടെന്ന് ഞാൻ വെറുതെ വ്യാമോഹിച്ചു..

എനിക്ക് വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ഏറ്റവും ആഗ്രഹിച്ചത് വിട്ട് മറ്റൊന്ന് തിരഞെടുത് പഠിക്കാൻ പോയപ്പഴും ഒത്തിരി ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാഞ്ഞിട്ടും അവിടെ പിടിച്ചു നിന്നും നാൾക്കു നാൾ മിണ്ടാൻ കൊതിച്ചും ഒന്ന് കാണാൻ കൊതിച്ചും

ഇഷ്ടങ്ങൾ കൂട്ടിവെച് ഒത്തിരി സമ്മാനങ്ങൾ നല്കിയപ്പഴും എനിക്ക് വേണ്ടി ഒരുപാട് സഹിച്ചപ്പോഴും നിന്നോളം മറ്റാർക്കും എന്നെ ഇത്രയും സ്നേഹിക്കാനാവില്ലെന്ന് ഞാൻ ഉള്ളിന്റെയുള്ളിൽ അങോളം ആണയിട്ടു കഴിഞ്ഞിരുന്നു..

ഇപ്പോഴും കാത്തുവെച്ചിരിക്കുന്ന പൊട്ടി തുടങ്ങിയ ആ കരിവള തുണ്ടുകൾക്കും പിറന്നാൾ സമ്മാനങ്ങൾക്കും ഇന്നും എന്റെ ജീവന്റെ വിലയുണ്ട്…

ഇത്തിരിയേറെ സ്വപ്നങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും കണ്ടുതീർത്തു പഠിക്കാൻ സമയം ചോദിച്ചും വരുന്ന കല്യാണാലോചനകൾ മുടക്കിയും പരസ്പരം ഉള്ളു തുറന്ന് മറ്റുളവരോട് സമ്മതമ് വാങ്ങിക്കാൻ കാത്തിരുന്ന നമുക് മുന്നിൽ കാലം മാറിചിന്തിച്ചത് വളരെപെട്ടെന്നായിരുന്നു..

കചവടം നഷ്ടത്തിലായി മൂക്കറ്റം കടം കയറി ഷോപ് പൂട്ടി നിവൃത്തിയില്ലാതെ ഗൾഫിലേക്ക് പോകാൻ നിന്ന ഉപ്പാക് മുന്നിൽ എന്നെ കണ്ടിഷ്ടപ്പെട്ട് അവസ്ഥയറിഞ്ഞിട്ടും പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ മനസ്സ്‌ കാണിച്ച ഇക്കയും വീട്ടുകാരും വലിയൊരു ആശ്വാസമാവുകയായിരുന്നു!

ഞാനായിരുന്നു തകർന്നു പോയത്‌..

എന്നെ കൊണ്ട് കഴിയില്ലെന്ന് കേണു പറഞ്ഞിട്ടും നിന്റേത് ആഗ്രഹവും സാധിച്ചു തരുന്ന ഉപ്പ ഇതുപക്ഷേ എന്റെ ഗതികേടുകൊണ്ടാണെന്ന് പറഞ്ഞു ഉപ്പാനോട് ക്ഷമിക്കാൻ പറഞ്ഞപ്പോൾ…

എനിക്കൊരു പാകും ഇല്ലാത്തോണ്ടാണെന്നും എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ നിന്നെ കരയിക്കില്ലായിരുന്നു മോളെന്നു പറഞ്ഞപ്പോൾ..

ഉപ്പാനെ ശപിക്കരുതെന്ന് പറഞ്ഞപ്പോൾ ഉപ്പ വാശി പിടിച്ചിരുന്നെങ്കിൽ അതിലേറെ വാശി കാണിച്ചു ഞാൻ എതിർത്തു നിൽകുമായിരുന്നു..

പക്ഷെ വിങ്ങിപ്പൊട്ടികൊണ്ട് ഉപ്പ എന്റെ മുന്നിൽ തല കുമ്പിട്ടു നിന്നപ്പോൾ എന്നെ പൊള്ളിച്ചുകൊണ്ട് ഒഴുകിയറങ്ങിയ കണ്ണീരിൽ ഞാൻ നിന്നെ കുഴിച്ചു മൂടിയത് നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ടായിരുന്നില്ല..

കുറച്ചധികം ഉപ്പാനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു..

എല്ലാം നിന്നെ വിളിച്ചറിയിച്ചപ്പോൾ ആദ്യം പൊട്ടിത്തെറിച്ചുമ് പിന്നെ മിണ്ടാതെ നിന്നും നീയെന്നെ തോൽപ്പി്ച്ചു..

കാരണം നിനക്കൊരു സാവകാശം പോലുമുണ്ടായിരുന്നില്ലല്ലോ??
പെട്ടെന്ന് എന്തോ് അസുഖം കൂടി നാട്ടിലെത്തി ഓപ്പറേഷൻ വരെ പറഞ നിന്റെ ഉപ്പാടേം കുടുംബത്തിൻറേം അവസ്ഥ അത്രത്തോളമായിരുന്നല്ലോ!!
ആ നീ എന്നോടെന്ത് പറയാൻ?!.
അങ്ങേ തലക്കൽ നീ ഉരുകിത്തീരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

നിന്നെ നഷ്ടപ്പെടുവാണെന്ന് ബോധ്യപ്പെട്ടപ്പോഴായിരുന്നു നീ എന്റെ ഉള്ളിൽ അണക്കാൻ കഴിയാത്തൊരു തീയായി എത്രത്തോളം പടർന്നു കയറിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്!.. അതിന്റെ കനൽ കെട്ടടങ്ങാതെ ബാക്കിയുണ്ട്.. ഇപ്പോഴും!

പിന്നീടുള്ള ദിവസങ്ങളൊക്കെയും ഞാൻ നിന്നെ കൂടുതൽ വേദനിപ്പി്കുകയായിരുന്നു മനപ്പൂർവം അകന്നും വെറുപ്പ് കാണിച്ചുമെല്ലാം.. ഉള്ളിൽ സ്വയം എരിഞടങ്ങി കൊണ്ടാണെന്ന് മാത്രം!..

നിന്റെ വേദനയുടെ അളവുകോൽ എന്നിലേക്ക് വലിച്ചെടുത്തു കൊണ്ട്!.. പക്ഷെ നീപോലും അതറിഞ്ഞില്ലാ !!

എല്ലാം മനസ്സിൽ തന്നെ അടക്കിവെച്ച് നിക്കാഹിന് മൗനസമ്മതം കൊടുക്കുമ്പോൾ മറ്റെല്ലാം ഉപേക്ഷിച്ചു ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിന്നെപോലും എനിക്ക് തടഞ്ഞു വെച്ച നിർഭാഗ്യത്തെ..

മണിക്കൂറുകൾ കൊണ്ടും ദിവസങ്ങള്കൊണ്ടും എന്റെ ഇഷ്ടങ്ങൾ കീഴ്‌മേൽ മറിച്ച വിധിയെ ഞാൻ വേണ്ടോളം പഴിച്ചിരുന്നു..!

മറ്റൊരാളിൽ കൈ ചേര്ക്കുമ്പോൾ ഞാനവിടെ തിരഞ്ഞത് നിന്റെ മുഖം മാത്രമായിരുന്നു! വരാമെന്ന് വാക്ക് പറഞ്ഞ നീ മറ്റൊരിടത്ത് അകപ്പെട്ടപ്പോൾ അവസാനമായുള്ള എന്റെ ആ ആഗ്രഹവും മണ്മറഞ്ഞിരുന്നു! എന്നിട്ടും ചങ്കു തകർന്നു നിൽക്കുന്ന നിന്റെ മുഖം ഞാനെന്റെ മനസ്സിൽ കണ്ടിരുന്നു..
ഇന്നും കാണുന്നുണ്ട്!!!

എന്റെ കണ്ണീരിനി തോരില്ലെന്നറിഞ്ഞു കൊണ്ട് നിന്നെയുള്ളിൽ ഒതുക്കി വെച് മറ്റൊരാൾകൊപ്പം ജീവിതമ് പങ്കിടുമ്പോൾ മരണമെന്ന സത്യത്തെ ഞാനൊത്തിരി മോഹിച്ചിരുന്നു.

ഒടുവിൽ അതും നിഷേധിച് എന്റെ വേദന ഉൾക്കൊണ്ട് സ്നേഹം കൊണ്ട് എന്നിലൊരു ലോകം തന്നെ പണിത ഒരു ഭർത്താവിനെ തന്ന് കുടുംബത്തെ തന്നു മോളെ തന്നു റബ്ബ് എന്നെ തോൽപ്പിച്ചു കളഞ്ഞു!..

എങ്കിലും ഒരു നോവായി പലരാത്രികളുമ് എന്റെ ഉറക്കം കെടുത്തി നീയും നിന്റെ ഓർമകളും പറിച്ചു മാറ്റാൻ കഴിയാതെ കൊളുത്തി വലിക്കാറുണ്ട്..

മധുരമേകിയതെല്ലാം ഒത്തിരിയേറെ കൈപുള്ളതായി എന്റെ മിഴികളിൽ ഒഴുകിയിറങ്ങാറുണ്ട്… ഒരു ഡിലീറ്റ് ബട്ടണിൽ ഒന്ന് വിരലമർത്താനാവാതെ ശ്വാസം മുട്ടി കിടപ്പുണ്ട് പലയിടത്തും.,, നീയെന്ന ഓർമ്മകൾ..

നമ്മൾ പങ്കിട്ട സ്വപ്‌നങ്ങൾ. പതിയെ എന്നെ വിട്ടകന്നു ഇന്ന് എവിടെയാണെന്നോ എന്താണെന്നോ അറിയാതെ.. നീ ഒരു വിളിപ്പുറത്തുണ്ടാവുമെന്ന് പറഞ്ഞത് പാഴ്‍വാക്കായിരുന്നോ?

മറ്റുള്ളവരൊക്കെ എന്നെ കുറ്റപ്പെടുത്തിയപ്പഴും എന്റെ മനസ്സിന്റെ അവകാശി എന്നെ അറിയുമല്ലൊന്നുള്ള
എന്റെ വിശ്വാസം വെറും വ്യാമോഹമായിരുന്നോ? കൊല്ലത്തിലൊരിക്കൽ പ്രിയപ്പെട്ട നാളിൽ എവിടെന്നോ വന്നത്തുന്ന ഒരു ബര്ത്ഡേ വിഷ് അല്ലാതെ ഞാൻ നിന്നെ അറിയാറില്ല..

തിരിച്ചും, ഒരു വിഷ് മറ്റൊരു ദിനത്തിൽ എന്റെ വിരലിൽ തങ്ങാറുണ്ട്.. നിനക്ക് വേണ്ടി മാത്രം. ആ ഒരൊറ്റ ദിവസത്തിനാണ് എന്റെ ഒരു കൊല്ലത്തെ കാത്തിരിപ്പ്…

തിരിച്ചെടുക്കാൻ പാകത്തിൽ മറന്നു വെച്ചിട്ടുണ്ടായിരുന്നു ഞാൻ എന്നെ നിന്റടുക്കൽ.. അതിന്നും അവിടെ തന്നെയുണ്ട് വിട്ടു പോരാൻ കഴിയാതെ.

ഇന്ന് ഏത് ആൾക്കൂട്ടത്തിലും ഞാൻ തിരയുന്ന ഒരേ ഒരു മുഖം ഒരേ ഒരു ശബ്ദം.. വെറുതെ ഒന്ന് കാണാൻ.. കൺനിറഞ്ഞൊന്നു കണ്ടു പോവാൻ.. എവിടെയോ സുഖമായിട്ടിരിക്കുന്നെന്ന് ഒന്നറിയാൻ മാത്രം……”

തുടർന്ന് വായിക്കാൻ മാത്രം കരുത്ത് എന്നിലുണ്ടായിരുന്നില്ല..ശൂന്യമായത് പോലെ…പുറം ചട്ടയിലെ എഴുത്തുകാരിയുടെ പേരിൽ ഒന്ന് കൈ തൊട്ടപ്പോൾ തളർന്നു പോവുംപോലെ!..

” ഇത് ആരെഴുതിയതാ മോളെ?”

” ദി ഗ്രേറ്റ് റൈറ്റർ ഫാസില ഫസൽ..

എന്റെ ഉമ്മി.. ഉമ്മി എഴുതിയതിൽ വെച് ഉമ്മിയുടെ ഏറ്റവും ഫേവറൈറ് ആ ഇത്..എന്റെയും.. എന്തോ ഒന്നതിലുണ്ട്.. അല്ലെ??വായിക്കുന്തോറും നമ്മളെ കൂടുതൽ ഇരുത്തി കളയിക്കുന്ന ഒന്ന്!..”

അവളുടെ വാക്കുകളിൽ കണ്കോണില് തടം കെട്ടിയ കണ്ണീരിൽ..
എന്റെ ഉള്ളം പിടയുന്നുണ്ടായിരുന്നു!..

ഹൃദയത്തിന്റെ അടിവേരിൽ കൊരുത്തിട്ടവളേ നഷ്ടപ്പെട്ടപ്പോൾ ഞാൻ സ്വയം പരാജയം ഏറ്റുവാങ്ങുവായിരുന്നു..ആ വേദനയിലും നിരാശയിലും ഉയർന്നു പൊന്തിയതെല്ലാം പലതിലും പരിണമിച്ചു.. പക്ഷെ അവളോളം ലഹരി മറ്റൊന്നിലും കാണാത്തൊണ്ട് പിൻവാങ്ങി..

ഒളിച്ചോടുകയായിരുന്നു എല്ലാത്തിൽ നിന്നും വാശി തീർക്കുകയായിരുന്നു അവളോട് പോലും..

അത്രയേറെ സ്നേഹിച്ചിട്ടും എനിക്ക് വേണ്ടി കാത്തുനിന്നില്ലലോ എന്ന് ചിന്തിച്ചു… പക്ഷെ അവൾ..

ട്രെയിൻ നിന്നതും സ്റ്റേഷൻ എത്തിയതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല..
മനസ്സ് മറ്റെവിടെയോ കുരുങ്ങി കിടക്കുവായിരുന്നു

യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ തെന്നി വീഴാൻ പോയതും”
ശസ മോളെ സൂക്ഷിച്ച് ..”

” യ ആം ഓക്കേ എനിക്ക് കുഴപ്പൊന്നുല്ല..
ശരി എന്ന “..

അല്ലാ ഒന്ന് നിന്നേ.. എന്റെ പേരെങ്ങേനെ അറിയാം?

അവളുടെ പിൻവിളിക്കു കാതോർത്തുവെങ്കിലും മുഖം കൊടുക്കാതെയു ള്ളൊരാ നടത്തത്തിൽ.. ചുണ്ടിൽ ഊറിയ പാതിമുറിഞ്ഞൊരാ ചിരിയിൽ..
ഉണ്ടായിരുന്നു ഇന്നോളം ഞാൻ ഒളിപ്പിച്ചു വെച്ചതെല്ലാം..

തോറ്റു പോയവന്റെ അല്ല.. പ്രണയം കൊണ്ട് കീഴ്പ്പെട്ടവന്റെ ചിരിയിൽ…”

“”ഫസീ…ഇത്രയേറെ നീയെന്നെ സ്നേഹിച്ചിരുന്നത് ഞാൻ അറിഞ്ഞില്ലല്ലോ?? ഇന്നും എന്നെ കുറിച്ചോർത്ത് ഉരുകുവാണോ നീ??? തിരിച് നോവ് അല്ലാതെ മറ്റൊന്നും നിനക്കായി തരാൻ എനിക്കായില്ലല്ലോ ഫസീ??

മനസ്സിൽ കിഴിച്ചുകൂട്ടിയ ഓർമ്മകളുടെയെല്ലാം ഉറവകൾ കണ്ണീരായി പൊടിഞ്ഞു തുടങ്ങിയപ്പോൾ കാഴ്ച്ച മങ്ങുന്നതും ഓരോ ചുവടിലും അടി പതറുന്നതും അറിഞ്ഞു തുടങ്ങിയിരുന്നു ഞാൻ…

“എന്നെ സ്നേഹിചൂ എന്നൊരു കുറ്റത്തിന് അന്ന് തൊട്ട് ഇന്ന് ഈ നിമിഷം വരെ ഞാൻ നിന്നെ കുത്തിനോവിച്ചത് എന്റെ മാത്രം സ്വാർത്ഥതയായിരുന്നല്ലോ??

പണ്ടൊരിക്കൽ ഒരു ദിവസം മുഴുവൻ നീ പിണങ്ങിയിരുന്നതിന് മ രി ക്കാൻ വരെ ഒരുങ്ങിയ ഞാൻ ഇന്ന് പക്ഷെ ഇത്രയേറെ നിന്നിൽ നിന്ന് അകന്ന് പോയത് അത്രയേറെ ഞാൻ നിനക്ക് അടിമപ്പെട്ടത് കൊണ്ടായിരുന്നല്ലോ??

ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും മുഖം കൊടുക്കാതെ ഞാൻ ഒഴിഞ്ഞു മാറിയതെല്ലാം എന്റെയുള്ളിൽ നീ സ്വന്തമാക്കിതീർത്ത ഇടം മറ്റൊരാൾക് മറ തീർക്കാൻ വേണ്ടിയായിരുന്നു…

മത്സരിച്ചു വഴക്കടിച്ചതും അതിലേറെ വീര്യത്തോടെ സ്നേഹിച്ചതും വെളുക്കുവോളം മിണ്ടി പറഞ്ഞതും എന്നിട്ടുമൊടുവിൽ കൊതി തീരാതെ ഉറക്കം പൂണ്ടതും നിന്റെ കഴുത്തിൽ പതിഞ്ഞു കിടന്ന മാലയെങ്കിലും ആയിരുന്നെങ്കിലെന്ന് അത്രയോളം ഇഷ്ടം തോന്നിയത്,,,

വർണ്ണനക്കപ്പുറം നിന്നോടുള്ള പ്രണയം എന്റെ ജീവനെ അളന്നു തൂക്കിയത് കൊണ്ടായിരുന്നു…

ഒരുപാട് ഇഷ്ടത്തോടെ നിനക്ക് അന്ന് സമ്മാനിച്ച കരിവള യുടെ കിലുക്കം എനിക്ക് മാത്രമായി നീ കേൾപ്പിച്ചു തന്നത് ഇന്നും എന്റെ കാതിൽ കിലുങ്ങി കിടപ്പുണ്ട്..

പലപ്പോഴായി കെഞ്ചി ചോദിച്ചിട്ടും ഒരു ഉമ്മ പോലും തരാതെ എന്നെ കൊതിപ്പിച്ചു നിർത്തിയ പരിഭവം ഇന്നുമെന്റെയുള്ളിൽ ചിണുങ്ങുന്നുണ്ട്…

ഒത്തിരി വയ്യാതെ തളർന്നു പോയൊരു രാത്രി നീ അത്രമേൽ സ്നേഹത്തോടെ ഇക്കാ എന്ന് ചേർത്ത് വിളിച്ചത് മറ്റൊരു തീച്ചൂളയായി ഇന്നും ഹൃദയത്തിൽ ജ്വലിച്ചു നിൽപ്പുണ്ട്…

എന്നിട്ടും ഒരുനാൾ എന്നെ വിട്ടുപോയപ്പോൾ നിന്റെ നിസ്വാർത്ഥമായ സ്നേഹത്തെയും ഗതികേടിനെയും ഞാൻ മനഃപൂർവം മറന്നു കളഞ്ഞല്ലോ??

ഇന്നും നീയെന്ന വേദന എന്നെ ഒന്നടങ്കം വേട്ടയാടുമ്പോൾ മറ്റൊരാൾക്കൊപ്പം ജീവിച്ചിട്ടും ഒന്നും മറക്കാൻ നിനക്ക് കഴിയുന്നില്ല എങ്കിൽ നീ എത്രത്തോളം എരിഞ്ഞുതീരുന്നുണ്ടാവും ഫസീ….???
ദൂരെ നിന്ന് നിന്നെയും കുടുംബത്തെയും നോക്കികാണുമ്പഴും എന്റെ ഫസീ..,, നീയിപ്പഴും പിടഞ്ഞു തീരുവാണെന്ന് ഞാൻ അറിഞ്ഞില്ലലോ??

ഓർക്കുംതോറും ചങ്കിനുള്ളിൽ വിങ്ങിപ്പൊട്ടുന്നല്ലോ…..

ഓഫീസിലും സ്വന്തം കാര്യങ്ങളിലും മനസ് കൂട്ടില്ലാതെ ശരീരം മാത്രമായി ഞാൻ ഓരോന്ന് ചെയ്തു തീർക്കുമ്പോൾ പതിവില്ലാതെ എന്നെ തേടിയെത്തിയ അതിഥിയെ കണ്ട് ഞാൻ കുറച്ചൊന്നു അമ്പരക്കാതിരുന്നില്ല…,,,

ശസ… എന്റെ ഫസിയുടെ മോള്…

ഒരു പരിചയവും ഇല്ലാത്ത ഒരാൾ പേര് ചൊല്ലി വിളിച്ചതും,, കുറച്ച് നിമിഷം കൊണ്ട് മറ്റൊരാൾ ആയി തന്നെ മാറിയതും കൂടെ കൂടെ ഓർക്കുമ്പോൾ അവൾക്കെന്നെ പിൻതുടർന്നു വരാൻ മറ്റൊരു കാരണം വേറെ വേണ്ടല്ലോ???!!

അവളുടെ വരവിനു പിന്നിലും ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത മറ്റൊരു ആവശ്യം കൂടിയുണ്ടായിരുന്നു….
അത് കൊണ്ട് തന്നെ അവൾക്കെന്നോടും എനിക്കവളോടും മറച്ചു വെക്കാനും ഒളിച്ചു വെക്കാനും ഒന്നും തന്നെയില്ലായിരുന്നു…

അവളുടെ വാക്കുകൾ കാതിൽ വീണപ്പോൾ ഒരു നേർത്ത ശ്വാസം പോലും എടുക്കാൻ കഴിയാത്തവണ്ണം ഞാൻ നിശ്ചലമായി പോയി,,,, എന്റെ ജീവൻ എനിക്ക് തന്നെ വിലപേശിടുന്നു,,,

ഹൃദയതോട് ഞാൻ പലകുറി യാത്രമൊഴി ചൊന്നതാണ്..,, വീണ്ടും വീണ്ടും നീയെന്നെ മുറിപ്പെടുത്തുവാണോ??? ജീവനുറ്റ ഒരു നാമ്പോളം ശേഷിപ്പായി നീയിപ്പഴും അവിടെ തന്നെയുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുവാണോ??!”

ഞാൻ വരും ഫസീ.. നിന്റടുക്കലേക്ക് ഞാൻ ഓടിയെത്തും..ഇനിയും ഞാൻ നിന്നെ വിട്ടകന്നാൽ ഇന്നോളം ഞാൻ നിന്നെ നെഞ്ചിൽ കൊണ്ട് നടന്നതിന്ന് അർത്ഥമില്ലാതായി പോകും,,

ഇത്ര കാലം നിന്റെ കുടുംബതോടൊപ്പം നീ വേർപിരിയാതെ ജീവിച്ചിട്ടും ഞങ്ങളുടെ ഉമ്മി പൂർണ്ണമായും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്ന് നിന്റെ മോള് പറയുമ്പോൾ… ഫസി…

കുറ്റബോധത്തിന്റെ ചുഴിയിൽ എന്റെ നെഞ്ച് തിങ്ങുവായിരുന്നു…
വേണ്ടിയിരുന്നില്ല.. ഫസി.. ഇത്രത്തോളം നീയെന്നെ സ്നേഹിക്കരുതായിരുന്നു…!!

നിന്നെ തിരിച്ചറിയാതെ പുറമെ കാണുന്നതെല്ലാം സത്യമായി നിനച്ച് ഞാൻ കെട്ടിയാടിയ വേഷമായിരുന്നു ഏറ്റവും വല്ല്യ കള്ളം…. “””

ഈ ഭൂമിയിൽ ഒരിക്കൽ പോലും ആ റബ്ബ് നിന്നെ എന്റെ മുന്നിൽ കൊണ്ടെത്തിച്ചില്ലായിരുന്നെങ്കിൽ,,,,,
അത്ര കരുണ പോലും നിഷേധിക്കപ്പെട്ടവരായല്ലോ നമ്മൾ,,,

എന്റെ പ്രണയം നിന്റെ പ്രാണൻ എടുക്കുവാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ ഫസി….?

ഉമ്മീ,,, നമ്മൾ ഇവിടുന്ന് പോവുന്നതിനു മുന്നേയല്ലേ ഉമ്മിയുടെ ബര്ത്ഡേ,,, ഉമ്മി ആഗ്രഹിക്കുന്ന ഏറ്റവും നല്ലൊരു ഗിഫ്റ്റ് ഈ ബര്ത്ഡേ ക്ക് ഉമ്മി ക്ക് ഞാൻ തന്നിരിക്കും.,,

ഷസ..എന്നാണെന്നോ ഇനി എത്ര നാളാണെന്നോ അറിയാതെ ദിവസങ്ങൾ എണ്ണിയെണ്ണി ജീവിക്കുന്ന എനിക്ക് ഇനി ബർത്ഡേ ഒന്നുമില്ല… മാത്രമല്ല ഞാൻ ആഗ്രഹിക്കുന്ന ഗിഫ്റ്റ് ഈ ജന്മത്തിൽ നിനക്കോ നിന്റെ ഉപ്പച്ചിക്കോ തരാൻ കഴിയില്ല മോളെ…

എന്റെ ഉമ്മിക് ഒന്നും സംഭവിക്കാൻ പോണില്ല,, പക്ഷെ ഈ ബർത്ഡേയ്ക്ക് ഞാൻ തരുന്ന ഗിഫ്റ്റ് ഉമ്മിക്ക് ഈ ലൈഫ് ൽ മോസ്റ്റ്‌ വാല്യൂബിൾ ആയിരിക്കും ന്ന് മാത്രം എനിക്കറിയാം…”””

ഫസി ഒന്നും മനസ്സിലാവാതെ നിന്നു …

കുറച്ചു ദിവസത്തിന് ശേഷം ഷസ രാവിലെ തന്നെ ഉമ്മിയെ വിളിച്ചു റെഡിയാവാൻ പറഞ്ഞു.. ഒട്ടും വയ്യാതെ കട്ടിലിൽ തന്നെ ചുരുണ്ടു കൂടിയ ഉമ്മിയുടെ ദേഷ്യമൊന്നും ശസ കണക്കിലെടുത്തില്ല….

ഒന്നും പറയാതെ ഉമ്മിയെ റെഡിയാക്കി തൊട്ടടുത്തുള്ള ഒരു ബൊട്ടാണിക് പാർക്ക്‌ ലേ ക്ക് കൊണ്ട് പോയി..
ദൂരെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഉമ്മിയെ കൊണ്ടിരുത്തി ഷസ ഇപ്പോ വരാമെന്ന് പറഞ്ഞു പോയി…

കുറച്ച് നേരം മുഷിച്ചിരുന്ന് പിന്നേ വെറുതെയൊന്ന് തല വെട്ടിച്ചു നോക്കിയതും തന്റെ അടുക്കലേക്ക് നടന്നടുക്കുന്ന ആ രൂപത്തെ കണ്ട് ഫസി വിറങ്ങലിച്ചു പോയി…,,,,,

എന്നോ മനസ്സിൽ തങ്ങിയ ആ മുഖം കൂടുതൽ നിറച്ചാർത്തോടെ തന്നിലേക്ക് തെളിഞ്ഞു വരുന്നത് ഒരു ശിലയായി നിന്ന് ഫസി ഉറ്റുനോക്കി,,,,

ഹൃദയഹാരിയിൽ ആർത്ഥിരമ്പിയതൊക്കെ ഒറ്റ നിമിഷം കൊണ്ട് പൊട്ടിച്ചിതറുന്നുണ്ടായിരുന്നു…
പരിസരം മറന്നുള്ള ഫസിയുടെ ആർത്തലച്ചുള്ള കരച്ചിൽ തന്റെ ഉള്ളിലേക്ക് ആഞ്ഞടിക്കുന്നതും അകം പിളരുന്നതും അവൻ അറിഞ്ഞു,

ഒത്തിരി നേരത്തെ കരച്ചിലിന് ആക്കം കൊടുത്ത് അവളുടെ രണ്ട് കൈകളും കൂട്ടിപിടിച് അവൻ നിന്നു…

മിഴികൾ തമ്മിൽ വകഞ്ഞിട്ടു കൊണ്ട്,,
ഫസി… ഇനിയും കരയാൻ നിന്നില് കണ്ണീര് ബാക്കിയുണ്ടോ???
ഇത്രയും നാള് നീ കാത്തിരുന്നത് ഇത് പോലെ തകർന്ന് കരയാനാണോ???
മതി ഫസി… ഇനിയും കണ്ട് നില്കാൻ വയ്യാ,,, എന്നെയൊന്നു നോക്ക് ഫസീ,,, ഒന്ന് കണ്ണ് നിറച്ച് കണ്ടൂടെ നിനക്കെന്നെ??

വീണ്ടും വീണ്ടും അവള് തേങ്ങുവായിരുന്നു

ഇന്നാണ് തന്റെ ബര്ത്ഡേ എന്നും ഇതാണ് തന്റെ ഗിഫ്റ്റ് എന്നും വൈകിയാണ് അവൾ അറിഞ്ഞത്..

“എന്റെ ഫസി,, ഒരുപാട് മാറിപോയിരിക്കുന്നു.. ഓരോ നിമിഷവും എന്നെ കൊത്തിവലിച്ച ആ കണ്ണുകളും മത്തുപിടിപ്പിച്ച ആ ചിരിയും ദേഷ്യവുമെല്ലാം പാടെ മറഞ് വല്ലാതെ മെലിഞ്ഞ് ക്ഷീണിച് പോയിരിക്കുന്നു..” അവന്റെ ഉള്ളിൽ നിശബ്ദമായൊരു മഴ മെല്ലെ പെയ്തൊഴിയുന്നുണ്ടായിരുന്നു….

ഫസി… കഴിഞ്ഞു പോയതെല്ലാം വിധിയാണ്,, നമുക്ക് തിരുത്താൻ കഴിയാത്തതും തടുക്കാൻ കഴിയാത്തതുമായ വിധി,, എന്തിന്നത് നമുക്ക് തന്നെ സമ്മാനിച്ചുവെന്ന് അറിയില്ല,, ഈ വേദനയുടെ മുൾമുനകൾ പരസ്പരം തറഞ്ഞു കയറുന്നത് നോക്കി നിൽക്കാനേ നമുക്ക് കഴിയൂ…

ഇനിയും നീയിങ്ങനെ സ്വയം നീറികഴിയാതെ,,, ഈ അവസ്ഥയിൽ ഇനിയും എനിക്ക് നിന്നെ കാണാൻ വയ്യാ… കാലം കഴിഞ്ഞു പോവുന്നത് അത് നമ്മളെ കൂടി ഓർമപ്പെടുത്താനാണ്..

എനിക്കറിയാം… എന്റെ ഇക്ക പാവമാണ്.. ഒന്നുമറിയാത്ത പാവം… പക്ഷെ മനസ്സ് സ്നേഹിച്ചതും ആഗ്രഹിച്ചതും ജീവിച്ചതും ഒരേയൊരു ആളിലാണ്…

എത്ര മാറാൻ ശ്രമിച്ചിട്ടും ഇന്ന് വരെയും മനസ്സിനെ തിരുത്തി എഴുതാൻ കഴിഞ്ഞിട്ടില്ല,,,,, ഇനിയുള്ള ജന്മങ്ങളിൽ പോലും പാതിയായി മറ്റൊരു മനസ്സോട് ഒട്ടിചേർന്നത് പൊടുന്നനെ ഒരുനാൾ എങ്ങനെ പറിച്ചെടുക്കാനാകും???

സ്വയം വഞ്ചിക്കാനും വയ്യാ.. ഇക്കാനെ ചതിക്കാനും വയ്യാ… ഈ ഒരു ശിക്ഷയുടെ കാഠിന്യമുണ്ടല്ലോ??? അതൊട്ട് ആരും അറിയുമില്ല… ഓരോ സെക്കൻഡും നമ്മളെ കാർന്നു കൊണ്ടിരിക്കും,,,,
ഇതിലും എത്രയോ നിസ്സാരമായിരിക്കും മരണമെന്ന് എനിക്ക് തീർച്ചയാണ്…

വീണ്ടും എന്തെല്ലാമോ ഞാനും അവളും സംസാരിച്ചു.. എന്റെ ഉള്ളിൽ കിടിലം കൊള്ളിക്കുന്ന ആ കടഞ്ഞെടുത്ത നോട്ടം പോലും ഇന്ന് അവളിൽ നിന്ന് നഷ്ടമായിരിക്കുന്നു,,, അത്രയേറെ നിരാശയിൽ അവൾ മുങ്ങിപ്പോയിരിക്കുന്നു…

എന്റെ ഫസിയുടെ ശബ്ദം പോലും ശരിക്ക് കേൾക്കാൻ എനിക്ക് സാധിച്ചില്ല,,,
ക്ഷീണം അവൾക് മേൽ നന്നേ കുടിയേറുന്നുണ്ടായിരുന്നു….

ഒടുവിൽ ഒരിക്കൽ കൂടി അവൾ എന്നോട് യാത്ര പറഞ്ഞു നടന്നകന്നു….
എന്നെ പിന്തിരിഞ്ഞു നോക്കികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു അവൾ…

ഷാലു,, നീ പറഞ്ഞത് പോലെ ഇനിയും നിന്നെ കാണാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല… നിന്നോളം ആഴത്തിൽ മറ്റൊന്ന് കൂടി എന്റെ ശരീരത്തിന്റെ ഓരോ ധ്രുവങ്ങളിലേക്കും പടർന്നു കയറീട്ടുണ്ട്,,,

നിന്നിൽ നിന്ന് പോലെ അവനിൽ നിന്നും ഇനി എനിക്കൊരു മോചനം ഉണ്ടാവില്ല,,, നീയെന്നെ മരിച്ചു ജീവിക്കാനാണ് ബാക്കി വെച്ചത്..,, പക്ഷെ അവൻ എന്നെ കൊണ്ടുവാൻ ഒരുക്കം കൂട്ടിത്തന്നെയാണ്…

പക്ഷെ എത്രയോ നാളത്തെ എന്റെ പ്രാർത്ഥനയാണ് ഈ മരണം,, ഈ നോവിൽ നിന്ന് ഒരു മുക്തി എനിക്ക് കിട്ടിയേ തീരു.. നിന്റെ ഓർമകളിൽ നിന്ന് ഇനിയും ഞാൻ സ്വതന്ത്രമായില്ലെങ്കിൽ ഭ്രാന്തെന്ന് പോലും വിശേഷിപ്പിക്കാനാവത്തതിനോളം തീവ്രതയേറിയ മറ്റു പലതിലും ഞാൻ അകപ്പെട്ടു പോകും??

എന്റെ കഴുത്തിൽ മ ഹ ർ ചാർത്തി എന്നൊരു പാവം മാത്രം ചെയ്ത എന്റെ ഇക്കയെ ഇനിയുമേറെ ശിക്ഷിക്കാൻ വയ്യാ,,, ആ ഭാരം കൂടി താങ്ങാനുള്ള ത്രാണിയില്ലാതെ എന്റെ മനസ്സ് എന്നേ തോറ്റു പോയി,,,

എനിക്ക് സന്തോഷമേയുള്ളൂ… ഇപ്പൊ പൂർണമായി,,,

ഫസി… ഇപ്പോഴും നീ എന്നിൽ നിന്ന് ഒളിച്ചു കൊണ്ടുപോവുന്നതെന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം… നീ പേടിക്കണ്ട.. ഇവിടെന്ന പോലെ അവിടെയും ഞാൻ നിന്നെ തനിച്ചാക്കില്ല… ഒരു വേള നീ ഇവിടെ നിന്ന് അകന്നാൽ ആ നിമിഷം ഞാനും നിന്നോട് വന്ന് ചേരും നിന്റെ തൊട്ടടുത്ത്….

അതിനുള്ള അനുവാദം ഇന്ന് വരെ നമുക്ക് നേരെ കണ്ണെറിയാത്ത ആ ഉടയവനോട് ഞാൻ ചോദിച്ചു വാങ്ങിയിട്ടുണ്ട്,,, ആ മൺ തരികളിൽ നമ്മുടെ പ്രണയം മാത്രം മണ്ണോടു ചേരാതെ അവശേഷിക്കുന്നുണ്ടാവും ,,, മറ്റൊരു ജന്മത്തിലെന്ന പോലെ”

“ഇന്നോളമുള്ള കണ്ണീരും സ്നേഹവും സാക്ഷിയെങ്കിൽ എന്റെ മരണം കൊണ്ട് തന്നെ അവൻ നമ്മുടെ പ്രണയത്തിന് തീർപ്പ് കൽപ്പിക്കും,,, ആ പ്രണയം തന്നെ സത്യം”

എന്റെ സ്നേഹമാണ് ഏറ്റവും പരിശുദ്ധമായതെന്ന് ഞാൻ പാഴ് മോഹം കൊണ്ടു,,, എന്നാൽ ഇന്ന് വരെയും ഞാൻ അറിയാതെ പോയ നീ നിന്റെ ആത്മാവിൽ ഒതുക്കിപിടിച്ച സ്നേഹത്തിനോളം താങ്ങില്ല എന്റേതെന്നു നീ തിരുത്തി കുറിച്ചു,,,

കണ്ണീര് മൂടി ഇറുക്കിയടച്ച ആ കണ്ണുകൾ പതിയെ തുറന്ന് അവൾ പോകുന്നതും ഉറ്റുനോക്കി അവൻ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *