അപ്പുവേട്ടാ.. ഈ ഹുക്സ് ഒന്ന്‌ ഇട്ടു തരുമോ, കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ്..

അകലങ്ങളിൽ ഒരാൾ
രചന: Vijay Lalitwilloli Sathya

“അപ്പുവേട്ടാ..ഈ ഹുക്സ് ഒന്ന്‌ ഇട്ടു തരുമോ””

കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും ഇറങ്ങിവന്ന തന്റെ പ്രിയതമ ബ്ലൗസിന് ഹുക്സ് ഇടാൻ വിളിച്ചപ്പോൾ ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു അപ്പു.

“ഇതെന്താ ശിവകാമി പഴയ മോഡൽ”

“ഒന്ന് പരീക്ഷിക്കാം എന്ന് വെച്ചു ”

പണ്ട് താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് പോലെ ഉള്ള വസ്ത്രം ധരിക്കുമ്പോൾ അമ്മ ഹുക്സ് ഇടാൻ വിളിക്കാറുണ്ട്. അപ്പു ഓർത്തു.

“പ്ലീസ് പിറകിൽ ആയതുകൊണ്ടല്ല…. ഹെല്പ് ചെയ്യ്…വാ”

അവൾ കെഞ്ചി.

അപ്പു എഴുന്നേറ്റ് ചെന്ന് ഹുക്സുകൾ ഓരോന്ന് ഇട്ടുകൊടുത്തു.

“”ഇവളുടെ ഒരു കാര്യം”

അപ്പുവിനെ വിരലുകളിലെ സ്പർശനം ഏറ്റപ്പോൾ അവളൊന്നു പുളകിതയായി. രോമാഞ്ചകഞ്ചുകം അണിഞ്ഞ അവൾ അവന്റെ കൈകളിലേക്ക് വീണു..

” കുളിച്ചിട്ടു വന്ന നിനക്ക് എന്തുപറ്റി ത്രിസന്ധ്യ ആണ് വിളക്ക് വയ്ക്കുന്ന നേരം”

അപ്പു ഓർമ്മപ്പെടുത്തി.

അതുകേട്ട് അവൾ ഒന്നു ചിരിച്ചു.

“എനിക്ക് വിളക്ക് വെക്കാൻ പാടില്ല”

“അതാണോ ഈ ഇളക്കം”

“ഉം ആണെങ്കിലോ? ”

അവൾ അപ്പുവിന്റെ കൈകളിൽ കിടന്നു പ്രേമാർദ്രമായി അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കി… അവന്റെ മൂക്കിൽ പിടിച്ച് ഞെരടി പറഞ്ഞു..

അപ്പു എന്ന ആരാധ്യപുരുഷൻ അവളിലേക്ക് വന്ന ആ നിമിഷവും ആ ഓർമ്മയും ഇടയ്ക്കിടെ അവൾ വന്നു നിറയാറുണ്ട്

അവളുടെ ചിന്തയെ ആ കഴിഞ്ഞ പഴയ മായിക ലോകത്തെക്ക്
കൂട്ടിക്കൊണ്ടുപോയി.

സുബ്രു കനകമ്മാൾ ദമ്പതികൾക്ക് കുട്ടികളില്ല.

സുബ്രു അവിടടുത്തുള്ള ക്ഷേത്രതിലെ പൂജാദി കർമ്മങ്ങൾക്കും മറ്റും സഹായിക്കുന്ന ഒരാളാണ്. അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ പിന്തുണ വഹിക്കുന്നു. കീഴ്ശാന്തി എന്നാണ് ക്ഷേത്രഭാഷയിൽ പറയുക.

ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് അങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളപടിപ്പുരയുടെ തിണ്ണയിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.

തനിക്ക് തോന്നിയതാണോ എന്നു ഒരു നിമിഷം തോന്നിപ്പോയി. മക്കൾ ഇല്ലാത്ത തന്റെ മനസ്സ് കേൾക്കാൻ ഉൽക്കടമായി ആഗ്രഹിച്ച ആ ശബ്ദം ചുമ്മാ ഉള്ളിൽനിന്നും തോന്നിയതായിരിക്കും.. വീണ്ടും കേൾക്കുന്നു
എവിടെ നിന്നാണെന്നു ചെവി കൂർപ്പിച്ചു നോക്കിയപ്പോൾ കരച്ചിൽ കുഞ്ഞിന്റെതുതന്നെ.

ഓടിച്ചെന്നു നോക്കി…. വാസ്തവം തന്നെ..!!
ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ചു അവിടെ ഒരു തുണി വിരിച്ച് കിടത്തി പോയിരിക്കുന്നു.

സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു.

അവൾക്കും സന്തോഷമായി.
മക്കളില്ലാത്ത തങ്ങൾക്കു ദൈവം തന്നതാണോ… ആയിരിക്കാം കനകം മാൾ അങ്ങനെ തന്നെ വിശ്വസിച്ചു..

പരിസരങ്ങളിൽ ഒരുപാട് ബന്ധുക്കൾ ഉള്ള കനകം മാളിന് കുഞ്ഞിനെ കിട്ടിയ കാര്യം എങ്ങനെ വെളിപ്പെടുത്തും എന്നതിൽ വല്ലാത്ത ആശങ്കയുണ്ടായിരുന്നു.. അറിഞ്ഞ് ആരെങ്കിലും വന്നാലോ.. പൊലീസ് കേസ് ആയാലോ..

“സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം..”

“അതൊക്കെ നടക്കുമോ കനകം ”

സുബ്രു ആശങ്കയോടെ ഭാര്യയോട് ചോദിച്ചു.

“എന്താണ് നടക്കാത്തത്. നിങ്ങളുടെ ഒരു സുഹൃത്ത് അന്ന് അവരുടെ നാട്ടിൽ ക്ഷേത്രത്തിലെ ജോലിക്ക് വിളിച്ചിരുന്ന ല്ലോ നമുക്ക് അങ്ങോട്ട് പോകാം ആ ജോലി ചെയ്ത് അവിടെ ജീവിക്കാം.
അവിടെ താമസിച്ചു കുട്ടി ഇച്ചിരി വലുതാവുമ്പോൾ നമുക്ക് തിരിച്ചു വരാം ”

കനകം മാൾ അങ്ങനെ പറഞ്ഞപ്പോൾ, കയ്യിലിരിക്കുന്ന തങ്കക്കുടത്തിനെ കണ്ടപ്പോൾ അവളുടെ രക്ഷക്കായി അങ്ങനെ ചെയ്യാം എന്നു തോന്നി..

അങ്ങനെ ഒരു തീരുമാനത്തിൽ ഉറച്ച് അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു.

പിന്നെ ആർക്കും അറിയാതെ ആ സുഹൃത്തിന്റെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി…

നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല.

നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.
ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്.

അതിവസുന്ദരികുട്ടി ശിവകാമിയെ
കാണാൻ അവളുടെ നോട്ടം
കിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്.

അവളെ കണ്ടു സ്കൂളിലെ കുട്ടികൾ എല്ലാവരും അവളുടെ സൗഹൃദം കൂടാൻ ശ്രമിച്ചു. ആദ്യമായി കാണുന്നവരൊക്കെ അന്വേഷിക്കും
ആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയും
അമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.
സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!

പാട്ടി പട്ടമ്മാളുടെ ചെല്ലം!!

ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.

ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു. അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു

“കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക്‌ ടൈം മാച്ച് ”

ശിവകാമിയുടെ പാട്ടി പട്ടഅമ്മാൾ
ഓർഡർ ഇട്ടു.

ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ്‌ അവൾ

“ഹമ്മോ എന്തൊരു സൗന്ദര്യം”

ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകം അവിടെയിട്ട് അകത്തു കയറിപ്പോയി.

അൽപ്പസമയത്തിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി.

അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.

ശിവകാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു..

ഒരുനാൾ കോളജിൽ….

“എവിടെയായിരുന്നു ശിവകാമി നീ ഇത്രയും നേരം..?”

“ലാബിലാർന്നെടി ”

“ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി ”

“എങ്ങനെ?”

“ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോബ്ലം നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയ സോളമന് പോലും അതിലെ ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചെടി നീ ഇതിന്റെ ഉത്തരം”

“ങേ ”

ഇന്നലെ രാത്രി വരെ താൻ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..
അവൾക്കു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.

” അതൊക്കെ പോട്ടെ ബാഗിൽ കിടന്ന പുസ്തകം നീയാണോ എടുത്തു സാറിന് കൊടുത്തത്?”

ശിവകാമി അത്ഭുതത്തോടെ ചോദിച്ചു.

“എല്ലാവരും കൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”

സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോ
അത് എങ്ങനെ ഇവളോട് പറയും. ഏതായാലും ബുക്സ് ഞാനൊന്ന് കാണട്ടെ അപ്പോൾ അറിയാമല്ലോ. സത്യാവസ്ഥ..

ക്ലാസ്സിൽ കയറി ചെന്നപ്പോൾ തന്നെ പ്രൊഫസറുടെ അവളെ പ്രശംസ അവളെ ഞെട്ടിച്ചു…!

“അഭിനന്ദനങ്ങൾ… ശിവകാമി അഭിനന്ദനങ്ങൾ…ഇത്രയും ഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ ചില്ലറക്കാരിയല്ല…നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്‌. വാഗ്ദാനം.. കീപ്പിറ്റപ്പ്”

“ങേ ”

അവൾ അത്ഭുതപരതന്ത്രയായി….സത്യം തന്നെയാണോ ഒരുപക്ഷേ മാഷിന് പുസ്തകം മാറിയിട്ടുണ്ടാവും എന്ന് അവൾക്കു തോന്നി.
സത്യത്തിൽ ഇന്നലെ വരെ
തന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല.എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾക്ക്‌ പറയാതിരിക്കാനായില്ല

അവൾ ചളി പോടെ പറഞ്ഞു

“താങ്ക്സ്”

ചുണ്ടുകൾ വിറച്ചിരുന്നു… കൈകാലുകളും തണുപ്പു കേറി…

അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ല
കൈപ്പടയിൽ പ്രോബ്ലം ആരോ സോൾവ് ചെയ്തിരിക്കുന്നു.

ഈശ്വരാ ഇതെന്തു മറിമായം..!
ഈശ്വരൻ നേരിട്ട് സഹായിച്ചത്
ആണോ…..?

അവൾ ശങ്കിച്ചു പോയി. ആ നിമിഷം…..

എന്താണെങ്കിലും കണ്ടുപിടിക്കണം ആരാ ഇത് ചെയ്തത്.. സോളമൻ പോലും ആൻസർ കിട്ടിയിട്ടില്ല.. ഇനി അവർ തന്നെ എഴുതി വെച്ചു വല്ല നാടകവും കളിക്കുകയാണോ.?

അവൾ അവളുടെ കഴിഞ്ഞ ദിവസത്തിലെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു.

അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബുക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്.

ടിവി നന്നാക്കുക അത് ഫിസിക്സ് പഠിച്ചതിന് ഭാഗമാണല്ലോ
അങ്ങനെയെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്.

സംശയിക്കുന്ന രണ്ട് പേരിൽ
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.

അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾ

ആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നു
ഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.

‘ഈശ്വരാ അപ്പുവേട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘

അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.

ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു.
അവൾ പുഞ്ചിരിച്ചു!

അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു.
കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.

ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ.

നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു.

ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്.

അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു.

“ശിവകാമി നീ എവിടെയാണ്.. ”

അപ്പു കാതരമായി അവളോട് ചോദിച്ചു

അപ്പുവിനെ വിളി കേട്ട ശിവകാമി ചിന്തയിൽ നിന്നുണർന്നു. ക്ലോക്കിൽ നോക്കിയപ്പോൾ
നാല്പത് മിനിറ്റ് കടന്നുപോയിരിക്കുന്നു

“അയ്യോ…എന്താ അപ്പുവേട്ടാ ഇത് നാലു കുടുക്കുകൾ ഇടാൻ നാല്പത് മിനിറ്റോ”

“നീ എന്തെടുക്കുകയായിരുന്നു.. അപ്പോൾ”

“അത് പിന്നെ ഞാൻ…എന്റെ അപ്പുവേട്ടൻ തൊടുമ്പോൾ എനിക്ക്…. ഒരു മണിക്കൂർ പോലും ഒരുനിമിഷം ആയി മാറുന്നു…ശോ..”

അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി…..