അയാളുടെ ഇഷ്ടങ്ങൾക്കനുസരിച് ഒരു കളി പാവയെ നിന്നു കൊടുക്കേണ്ടി വന്നു . അയാളുടെ മൃഗീയമായ വികാരങ്ങൾ..

(രചന: നെട്ടൂരാൻ എസ്)

ഉറക്കമില്ലായ്മ നിരന്തരം വേട്ടയാടിയിരുന്ന കാലമായിരുന്നു അത്.. സുഹൃത്തുക്കളുടെ കാമകേളികളുടെ കഥകളൊക്കെ പറഞ്ഞു കേൾക്കുമ്പോൾ ഒരിക്കലെങ്കിലും സ്ത്രീകളുടെ നഗ്നശരീരം നേരിൽ കാണാനും സ്പർശിക്കാനും കൊതിച്ചിരുന്നു. പലരാത്രികളിലും കാമം ശമിപ്പിച്ചിരുന്നത് അശ്ലീല ചിത്രങ്ങൾ കണ്ടാണ്. പിന്നീടുള്ള രാത്രികളിൽ അതില്ലാതെ കഴിയില്ലാത്ത വിധം അടിമപ്പെട്ട അവസ്ഥയായിരുന്നു.. ആ ശീലം തുടർന്നുകൊണ്ടേയിരുന്നു..

അങ്ങനെ ഒരു രാത്രിയിൽ

മുറിയിലെ ജനാലകൾക്ക് ചേർന്നാണ് ഞാൻ കിടന്നിരുന്നത്… പടിഞ്ഞാറു നിന്നും വരുന്ന പാതിരാകാറ്റിനെ വരവേൽക്കാൻ ജനൽ പാളികൾ തുറന്നിടുന്നത് പതിവാണ്. വഴി വെളിച്ചത്തിന്റെ പ്രകാശം മുറിയിലേക്ക് വീണുകിടക്കുന്നതിനാൽ മരച്ചില്ലകളുടെ നിഴലുകൾ ചുവർ ചിത്രം പോലെ തോന്നിപ്പിക്കും. അന്നത്തെ ആ തണുത്ത കാറ്റിന് ഒരു പ്രേത്യേക സുഗന്ധമായിരുന്നു… പാല പൂക്കുമ്പോൾ പടരുന്ന നൈർമല്യം പോലെ…

ഇതിന് മുൻപ് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.. അതോടൊപ്പം രാത്രിയുടെ നിശബ്ദതയെ ഭയാനകമാക്കും വിധം കൂമന്റെ കൂകി വിളിയും തുടങ്ങി . കാറ്റിന്റെ ശക്തി കൂടിയതോടെ ജനൽ പാളികൾ വലിയൊരു ശബ്ദത്തോടെ തനിയെ അടഞ്ഞു …എന്റെ മനസ്സിൽ ഒരു നേരിയ ഭയം വീണു.. ഞാൻ ജനാല ചില്ലുകൾ അടച്ചു പൂട്ടി.. പക്ഷെ അപ്പോഴും പാലപ്പൂ ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നു… എന്താണാവോ സംഭവിക്കുന്നത് ഒന്നും മനസിലാവുന്നില്ല .ഏതോ ഭയങ്കരമായ ഒരു ലഹരിയിൽ അടിമപ്പെട്ട വിധത്തിൽ ഒരു നിമിഷം മനസ് ശരീരം വിട്ട് പുറത്തേക്ക് കടക്കുവാൻ വെമ്പുന്ന പോലെയൊരനുഭവം .

ഉടൻ തന്നെ ദൂരെ നിന്നും ഒരു ചിലമ്പടി ശബ്ദം എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നു.. ഓരോ നിമിഷം കഴിയും തോറും ആ ശബ്ദം അടുത്തടുത്തു വരുന്നത് പോലെ തോന്നുന്നു. എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും വർധിച്ചു… ആരോ ബന്ധിച്ച പോലെ എന്റെ ശരീരം ചലിപ്പിക്കാൻ കഴിയാത്ത വിധമായി മാറിയിരിക്കുന്നു . കൈകാലുകൾ കയറു കൊണ്ട് മുറുകെ കെട്ടിയത് പോലെ,, നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ചിരിക്കുന്ന ഭാരം,, അപ്പോഴും പാലപ്പൂവിന്റെ ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞുനിന്നിരുന്നു.

പെട്ടെന്നാണ് എന്തോ നിഴൽ പോലൊരു രൂപം പുറത്ത് കൂടി നടന്നു മാറുന്നത് ജനൽ ചില്ലിലൂടെ എനിക്ക് ദ്രശ്യമായത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും അത് നടു വശത്തെ ജനൽ പാളിക്ക് സമീപമായി നിന്ന് മുറിക്കുള്ളിലേക്ക് നോക്കുന്നത് പോലെ എനിക്ക് തോന്നി. ആ നിഴലിന്റെ രൂപഘടനയിൽ നിന്നും അതൊരു സ്ത്രീയുടേതാണെന്ന് എനിക്ക് മനസിലാക്കൻ കഴിഞ്ഞു. അപ്പോഴേക്കും ആ രൂപം കൈ ഉയർത്തി ജനാല തുറന്നു കൊടുക്കാൻ എന്ന മട്ടിൽ ചില്ലുകളിൽ മുട്ടി .. അപ്പോഴും എനിക്ക് ശരീരം ചലിപ്പിക്കാൻ കഴിയുന്നുണ്ടായിരുല്ല.. എന്റെ മനസ്സിൽ ഭയവും അത്ഭുതവും ഒരു പോലെ തോന്നിപ്പിച്ചു

അവൾ പതുങ്ങിയ ശബ്ദത്തിൽ എന്നോട് പറഞ്ഞു ഭയപ്പെടാതെ ജനലുകൾ തുറക്കൂ.. ഭയം നിന്നെ വിട്ടു പോകുമ്പോൾ നിന്റെ ശരീരം സ്വതന്ത്ര്യമാകും. നീ പഴയ അവസ്ഥയിൽ തിരിച്ചെത്തും…. ഞാൻ ഒരിക്കലും നിന്നെ ഉപദ്രവിക്കാൻ വന്നതല്ല.. ധൈര്യമായി തുറന്നു കൊള്ളൂ…

ആ ശബ്ദത്തിനു നല്ല മാധുര്യം ആയിരുന്നു . അതിൽ ഒരു സ്നേഹത്തിന്റെ ഭാവവും കലർന്നിരുന്നു…

എന്തോ… എന്നിലെ ഭയം വിട്ടു മാറിയത് പോലെ തോന്നി..

അത്ഭുതം എന്നപോലെ പഴയ അവസ്ഥയിൽ ഞാൻ വീണ്ടും തിരിച്ചെത്തി .. അവൾ വീണ്ടും എന്നോട് ജനലുകൾ തുറക്കാൻ ആവശ്യപ്പെട്ടു.. അവളുടെ മുഖം കാണാൻ,, ആരാണെന്നും എന്താണെന്നും അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ആ ജനൽ പാളികൾ മലർക്കെ തുറന്നു..

ആ ഒരു ദൃശ്യം എന്റെ കണ്ണുകൾക്ക് വിശ്വസിക്കാവുന്നതിനും അപ്പുറം ആയിരുന്നു.. ശരീരമാകെ കുളിരു കോരുന്നത് പോലെ… ഏതോ ഒരു നക്ഷത്ര മായാ ലോകത്ത് എത്തിയ അവസ്ഥയായിരുന്നു അത് . അവളുടെ രൂപം എനിക്ക് മുന്നിൽ വെണ്ണക്കല്ലിൽ കൊത്തി മിനുക്കിയ ഒരു ശില്പത്തിന്റെ ഭംഗിയിൽ ഇപ്പോൾ കാണാൻ കഴിയുന്നു .

അവൾ എന്നെ നോക്കുന്നു. നല്ല വിടർന്ന താമരയുടെ ചൈതന്യമുള്ള ആ കണ്ണുകളെ നീല നിറത്തിലുള്ള കൃഷ്ണമണികളാൽ ഭംഗി ഇരട്ടിയാക്കുന്നു. നീണ്ട മൂക്ക് ,, ചുവന്നു തുടുത്ത ചുണ്ടുകൾ.. കൊഴുത്തുരുണ്ട മാറിടങ്ങളിലേക്ക് പനങ്കുല പോലെയുള്ള മുടിയിഴകൾ അഴിച്ചിട്ടിരിക്കുന്നു. കണ്ണെടുക്കാതെ നോക്കി നിൽക്കാൻ തോന്നും ആ രൂപത്തെ… പക്ഷെ ഇതിന് മുൻപ് എവിടയോ കണ്ടിട്ടുള്ള മുഖമാണത്.. ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാതെ അവളോട് ചോദിച്ചു.. “നീ ആരാണ് “?

അവൾ എന്നോട് പറഞ്ഞു “” ഞാൻ ആരാണെന്നും എന്താണെന്നും നിനക്ക് അറിയില്ല പക്ഷെ എന്റെ മുഖവും ശരീരവും നീ നേരിൽ അല്ലെങ്കിലും പലപ്പോഴും കണ്ടിട്ടുണ്ട്.. ഇന്നും നീ കാണാനായി കാത്തിരുന്നതും എന്റെ ശരീരമല്ലേ..? ”

കാര്യം മനസിലാവാത്ത ഭാവത്തിൽ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വല്ലാത്ത ഒരു ദുഃഖം പ്രതിഫലിച്ചിരുന്നു ആ മിഴികളിൽ.

ആ സുന്ദരമായ കണ്ണുകൾ നിറഞ്ഞ് അവൾ എന്നോട് പറഞ്ഞു തുടങ്ങി….

മരണം എന്നിലേക്ക് കടന്നു വരുമ്പോൾ എനിക്ക് പതിനേഴു വയസ് പ്രായം ആയിരുന്നു.. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആണ് എന്നോടൊപ്പം ഇല്ലാതായത്… ബാല്യത്തിലേ അച്ഛനെ നഷ്ടമായ എന്നെ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് അമ്മ വളർത്തിയത്… അമ്മ തയ്ച്ചു കിട്ടുന്നത് കൊണ്ട് ഞങ്ങൾ ബുദ്ധിമുട്ട് ഇല്ലാതെ ജീവിച്ചു പോയ്‌… പക്ഷെ നാട്ടുകാർക്ക് ഞങ്ങളുടെ കാര്യത്തിൽ വല്ലാത്ത ഒരു താല്പര്യം ആയിരുന്നു..

അത് ഞങ്ങളെ സഹായിക്കാൻ ആയിരുന്നില്ല… എന്നെയും അമ്മയെയും കുറിച് പല രീതിയിലുള്ള കഥ മെനയാൻ അവർക്ക് വല്ലാത്തൊരു കഴിവാണ്… ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് അമ്മയെയും എന്നെ അമ്മക്കും നന്നായി അറിയാം
അത് കൊണ്ട് തന്നെ ഈ കഥകൾ ഒന്നും ഞങ്ങളെ തളർത്തിയിരുന്നില്ല.. അല്ലെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എവിടെയും നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണല്ലോ ഇതൊക്കെ…

അങ്ങനെ ഓരോ ദിവസവും കടന്നു പോയ്‌ . ഞാൻ ശ്രദ്ധിച്ചു തുടങ്ങി എന്റെ പ്രായത്തേക്കാൾ വളർച്ച എന്റെ ശരീരത്തിന് ആയിവരുന്നു.. എന്റെ മാറിടങ്ങൾക്ക് നല്ല വലുപ്പവും വെച്ചു തുടങ്ങി…

ഞാൻ പള്ളിക്കൂടത്തിൽ പോകുമ്പോഴും വരുമ്പോഴും പലരും പതിയെ എന്റെ വലിയ മാറിടത്തെ കുറിച് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്… ഓരോരുത്തർക്കും പല ആഗ്രഹങ്ങളാണ് … ചിലരുടെ പറച്ചിലൊക്കെ കേൾക്കുമ്പോൾ കണ്ണ് വരെ നിറഞ്ഞു പോയിട്ടുണ്ട്…. അച്ഛന്റെ പ്രായം ഉള്ളവർ പോലും… നമ്മളെ മറ്റൊരു കണ്ണിലൂടെ കാണുമ്പോൾ ഉള്ള ഒരു വിഷമം… അത് താങ്ങാൻ പറ്റാവുന്നതിനും അപ്പുറമാണ്…

എന്ത് തന്നെയായാലും തിരിച്ചടികളെ അതിജീവിച്ചുകൊണ്ട് സ്വന്തം അവസ്ഥ തുറന്നു പറഞ്ഞാൽ അത് പോലും കുറ്റമായി കാണുന്ന ആ സമൂഹത്തിൽ ഞാൻ തല ഉയർത്തി തന്നെ ജീവിക്കാനും എന്റേതായ സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ വിദ്യാലയ ജീവിതം ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു.. അത് പോലെ സാഹിത്യത്തെ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു. പൂവിന്റെയും പൂംപാറ്റയുടെയും ആകാശത്തിന്റെയും കിളികളുടെയും കാറ്റിന്റെയും കടലിന്റെയുമെല്ലാം ജീവിതം എന്റെ എഴുത്തുപുസ്തക താളുകളിൽ നിറഞ്ഞു നിന്നിരുന്നു.. കുട്ടികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവ് ദിവസങ്ങളിൽ കുട്ടികളോടൊത്തു കഥകളും കവിതകളുമായി നേരം ചിലവഴിച്ചു പോന്നു..

ആരെയും വേദനിപ്പിക്കുന്ന വാക്കുകളോ പ്രവൃത്തികളോ ഇന്ന് വരെ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.. അത് ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു.. അത് കൊണ്ട് തന്നെയാവാം എന്റെ പിന്നാലെ പ്രണയാഭ്യർത്ഥന ആയി വന്ന അയാളെയും എനിക്ക് നിരാശപെടുത്താൻ കഴിഞ്ഞില്ല.. സംതൃപ്തിയോടെ അല്ലെങ്കിലും അയാളുടെ പ്രണയത്തെ ഞാൻ സ്വീകരിച്ചു.

പ്രണയത്തിന്റെ ആദ്യഘട്ടങ്ങളിൽ അയാൾ എനിക്ക് ഒരു തണലായി തന്നെ തോന്നി.. എന്റെ സങ്കടങ്ങളും വിഷമതകളും ആശ്വാസവാക്കുകൾ കൊണ്ട് സമാധാനപരമാക്കി മാറ്റാനും അയാൾക്ക് കഴിഞ്ഞിരുന്നു.. വൈകാതെ ഞങ്ങൾ ഒരുപാട് അടുത്തു.. നല്ല രീതിയിൽ പ്രണയം മുന്നോട്ടു പോയി. പക്ഷെ അതിന് അധികം ആയുസ്സുണ്ടായില്ല.. പതിയെ അയാളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി.. പിന്നീട് അങ്ങോട്ട് പ്രണയത്തേക്കാൾ മുൻ‌തൂക്കം കാമത്തിനായി മാറി.

ഫോണിലൂടെ ഉള്ള അയാളുടെ അശ്ലീല സംഭാഷണങ്ങളും സന്ദേശങ്ങളും എന്നെ അസ്വസ്ഥയാക്കി.. എന്റെ നിവൃത്തികേടുകൊണ്ട് അയാളുടെ സംസാരമൊക്കെ ക്ഷമയോടെ കേട്ടിരിക്കേണ്ട അവസ്ഥ വന്നു. അങ്ങനെ എന്റെ ബലഹീനതയെ അയാൾ മുതലെടുത്തു തുടങ്ങി.

ആരുമില്ലാത്ത ഒരു ദിവസം കുറെയേറെ പുസ്തകങ്ങൾ എനിക്കായ് വാങ്ങിവെച്ചിട്ടുണ്ട് അത് നൽകാമെന്ന വ്യാജേന എന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ മറ്റാരും ഇല്ലെന്നറിഞ ഞാൻ അവിടെ നിൽക്കാൻ കൂട്ടാക്കിയില്ല..

അവിടെ നിന്നും പോവാൻ തുടങ്ങിയ എന്നെ ബലം പ്രയോഗിച്ചു പിടിച്ചു നിർത്തി അയാൾ പറഞ്ഞു ‘ഇപ്പോൾ ഇവിടെ നിന്നു പോയാൽ നീ പിന്നീട് ഒരിക്കലും എന്നെ ജീവനോടെ കാണില്ലെന്ന് ” ആ ഭീക്ഷണിക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ തളർന്നു പോയി.. അയാളുടെ ഇഷ്ടങ്ങൾക്കനുസരിച് ഒരു കളി പാവയെ നിന്നു കൊടുക്കേണ്ടി വന്നു . അയാളുടെ മൃഗീയമായ വികാരങ്ങൾ കെട്ടടങ്ങിയെന്നറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് പടിയിറങ്ങി..

വീട്ടിൽ എത്തിയ ശേഷം കുളിമുറിയിൽ കയറി മുഖം പൊത്തിപിടിച് ഒരുപാട് കരഞ്ഞു.. അമ്മയുടെ മുഖം കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ ഉള്ളിലെ സങ്കടത്തിന്റെ ആഴം കൂടി.. ഒരു ദുസ്വപനം എന്ന രീതിയിൽ അന്ന് നടന്നതെല്ലാം എല്ലാം മറക്കാൻ ശ്രമിക്കുമ്പോഴും എന്റെ സമാധാനം അയാൾ എന്നെ ഉപേക്ഷിക്കില്ല എന്ന ഒറ്റ വിശ്വാസം ആയിരുന്നു.. പക്ഷെ നാളുകൾ കഴിഞ്ഞാണ് ഞാൻ മനസിലാക്കുന്നത് എന്റെ വിശ്വാസങ്ങളൊക്കെയും തെറ്റായിരുന്നുവെന്ന്..

ഒരു ദിവസം പള്ളിക്കൂടത്തിലേക് പോകുകയായിരുന്നു ഞാൻ ആളുകൾ എന്നെ ചൂഴ്ന്നു നോക്കുകയും എനിക്ക് നേരെ ചൂണ്ടി പരസ്പരം എന്തൊക്കെയോ പിറുപിറുക്കുകയും ചെയുന്നു.

പുറത്തിറങ്ങി നടക്കുമ്പോൾ നാട്ടുകാരുടെ വല്ലാത്ത നോട്ടവും മുനവെച്ചുള്ള സംസാരവും എന്തോ ശരിയല്ലാത്ത പോലെ എനിക്ക് തോന്നി. പള്ളിക്കൂടത്തിൽ ചെല്ലുമ്പോൾ ആൺകുട്ടികൾ ഒക്കെ എന്നെ നോക്കി ഓരോന്ന് പറയുന്നു. ഇതുവരെ വരെ ഇല്ലാത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ..

അങ്ങനെ അതിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോളാണ് സുഹൃത്തുക്കളിൽ നിന്ന് ഞെട്ടിക്കുന്ന ആ കാര്യം ഞാൻ അറിയുന്നത്. അന്ന് അയാൾ എന്നോട് തീർത്ത കാമകേളികളുടെയെല്ലാം ക്യാമറ ധൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി കാട്ടു തീ പോലെ പടർന്നു കഴിഞ്ഞിരിക്കുന്നു.

എന്റെ ജീവിതം അയാൾ നശിപ്പിച്ചുവെന്ന് ഞാൻ നെഞ്ച് പൊട്ടി തകരുന്ന വേദനയിൽ തിരിച്ചറിഞ്ഞിരിക്കുന്നു.. വൈകാതെ തന്നെ ആ വാർത്ത എന്റെ അമ്മയുടെ കാതുകളിലേക്കും എത്തിച്ചേർന്നു..

ദുർബലമായിരുന്ന അമ്മയുടെ ഹൃദയത്തെ തകർക്കാൻ പാകത്തിലുള്ള സംഭവമായിരുന്നു അത്. അമ്മക്ക് എന്നോടുള്ള വിശ്വാസം നശിച്ചത് കൊണ്ടാവാം ഒരു വാക്ക്പോലും മിണ്ടാതെ മൗനത്താൽ എന്റെ മനസിനെ തകർത്തു കളഞ്ഞു. അങ്ങനെ എനിക്കും അമ്മക്കും നാട്ടിലെങ്ങും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി..

ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടും തളരാതിരുന്ന എന്റെ അമ്മ എന്നെ കുറിച്ചോർത് മനം നൊന്തു ജീവിതം ഒരു കയറിൻ തുമ്പിൽ ബലിയർപ്പിച്ചു. അമ്മയില്ലാത്ത ലോകം എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.

പിന്നെ എനിക്ക് മുന്നിലും ജീവിതം അവസാനിപ്പിക്കുക എന്ന ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ.. മനസ്സിൽ ഒരായിരം വട്ടം അയാളെ ശപിച് കൊണ്ട് ഞാനും ഒരു കക്ഷണം തുണിയിൽ ജീവിതം അവസാനിപ്പിച്ചു.. എന്നാൽ മരണശേഷവും ഒരുപാട് പേർ കാമം ശമിപ്പിക്കാൻ എന്റെ നഗ്ന ചിത്രങ്ങളെ തിരഞ്ഞെടുത്തു. മറ്റൊരു ലോകത്തിരുന്നുകൊണ്ട് കണ്ണീരോടെ ഞാൻ അത് കണ്ടിരിക്കേണ്ടി വരുന്നു ..

ഇന്ന് നീയും എന്റെ ശരീരത്തെ കണ്ട് സ്വയം സുഖം കണ്ടെത്താൻ ശ്രമിച്ചത് കൊണ്ടാവാം ഇവിടേക്ക് എത്താൻ എനിക്ക് ഉൾവിളി ഉണ്ടായത്.. നിനക്ക് കഴിയും അക്ഷരങ്ങളിലൂടെ ഈ ലോകത്തോട് വിളിച്ചു പറയാൻ ഇന്ന് ഈ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പെൺകുട്ടികളുടെ ഓരോ നഗ്‌ന ചിത്രങ്ങൾക്ക് പിന്നിലും ഇത് പോലെ കണ്ണീരിന്റെ കഥകളുണ്ടാകാം എന്നോർമിപ്പിക്കാൻ .

ഇനി ഒരിക്കലും എന്റെ ചരിത്രം മറ്റൊരു പെൺകുട്ടിയിലും ആവർത്തിക്കരുത്.. ഒരു കുടുംബവും തകർന്നു പോവരുത്.. കരഞ്ഞു കൊണ്ടവൾ ഇത്രയും പറഞ്ഞു നിർത്തിയ ശേഷം ആന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്ന് എന്നിൽ നിന്നും അപ്രത്യക്ഷമായി… അവളുടെ ജീവിതകഥ എന്റെ മനസിലും ഒരുപാട് നൊമ്പരമേൽപ്പിച്ചു.. ഏതോ ഒരു വൈകാരിക നിമിഷത്തിൽ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി…

പ്രണയം എന്ന് പറഞ്ഞു വരുമ്പോൾ അടിപ്പാവാട വരെ ഊരിക്കൊടുക്കുന്ന പെൺകുട്ടികൾ ഒന്നോർക്കുക ഇരുളിലും പകലിലും ഇടവഴികളിലും പത്തി വിടർത്തിയ ഓരോ കാമാസർപ്പങ്ങൾ നിങ്ങൾക്ക് ചുറ്റുമുണ്ടാകും..അവർ നിങ്ങളിലെ വിശ്വാസത്തെ മുതലെടുത്ത് ജീവിതത്തെ നശിപ്പിക്കാതെ നോക്കുക… സ്വയം ജീവിതം സുരക്ഷിതമാക്കുക…

നെട്ടൂരാൻ എസ്